Posted By
ഡോ.സുള്‍ഫി എന്‍.
സംസ്ഥാന സെക്രട്ടറി, ഐ.എം.എ
നവ കേരളത്തിന്റെ സൃഷ്ടിയെക്കുറിച്ച് ചർച്ചകൾ തുടരുമ്പോൾ മാലിന്യ നിർമാർജനം കടുത്ത വെല്ലുവിളി തന്നെയാണ് .
വെള്ളപ്പൊക്കം മൂലം നഷ്ടപ്പെട്ട ജീവനുകളെക്കാൾ കൂടുതൽ ജീവനുകൾ എലിപ്പനി മൂലം നഷ്ടപ്പെടുമോ എന്നു ഭയക്കേണ്ടിയിരിക്കുന്ന സമയമാണ് ഇത്. മാലിന്യ നിർമ്മാർജ്ജനത്തിന് കേരളത്തിലുടനീളം വ്യക്തമായ മാർഗ രേഖകളോട് കൂടിയ ശാസ്ത്രീയ സംവിധാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. വെള്ളപ്പൊക്കം മൂലം കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഖരമാലിന്യങ്ങളും അതോടൊപ്പം ബയോമെഡിക്കൽ മാലിന്യങ്ങളും നിർമ്മാർജ്ജനം ചെയ്യുവാൻ ബുദ്ധിമുട്ട് നേരിട്ട സമയമാണ് പ്രളയം ബാധിച്ച കാലയളവ്. ആദ്യ നാല് ദിവസങ്ങളിൽ കേരളത്തിലെ ആശുപത്രികളിൽ നിന്നുമുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുവാൻ കഴിയാതിരുന്നത് ഗതാഗത തടസ്സം മൂലമാണ്. ദിവസങ്ങൾക്കകം റോഡുകൾ ഗതാഗതയോഗ്യമായപ്പോൾ ആശുപത്രി മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നത് പുനരാരംഭിക്കുവാൻ നമുക്കു കഴിഞ്ഞു .കേരളത്തിൽ ദിനംപ്രതി ഉണ്ടാകുന്ന 50 ടണ്ണിൽ ഏറെയുള്ള ആശുപത്രി മാലിന്യങ്ങൾ പാലക്കാടുള്ള ഏക പ്ളാന്റിൽ എത്തിച്ചേരേണ്ടതായിട്ടുണ്ട്.
70 കിലോമീറ്ററിനുള്ളിൽ ഒരു ബയോമെഡിക്കൽ പ്ളാൻറ് എന്ന പുതിയ നിയമം നിലവിലുള്ള സാഹചര്യത്തിൽ പുതിയ പ്ലാന്റുകൾ ആരംഭിക്കുന്നത് താമസിക്കാൻ പാടില്ല. പാലോട് പ്ളാൻറ് നടപ്പിലാക്കാൻ ഇനിയും കാലതാമസം വരാൻ പാടില്ല എന്നുള്ളത് ഇത്തരുണത്തിൽ പ്രസക്തമാണ്.
എലിപ്പനി പടരുന്നതിനു ഒരു കാരണം തീർച്ചയായും മാലിന്യ നിർമാർജനത്തിലെ അപാകതകൾ കൂടിയാണ് . എലികൾ മാത്രമല്ല മറ്റു മൃഗങ്ങളും ലെപ്‌ടോ സ്പൈറോസിസ് പടർത്തുന്നു എന്നുള്ളതിനാൽ ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും രോഗം പടർത്തുന്നതിനു കാരണമായിട്ടുണ്ടാകണം.
അതിനാൽതന്നെ പ്രകൃതി ദുരന്തങ്ങളിലും മാലിന്യ നിർമാർജനം ചെയ്യുവാൻ കഴിയുന്ന തരത്തിൽ ആകണം നവ കേരള സൃഷ്ഠി.
Solid waste is the unwanted or useless solid materials generated from combined residential, industrial and commercial