Posted By
പശ്ചിമ ബംഗാളിലെ ഡോക്ടർമാർക്കെതിരായ ആക്രമണത്തിനെ അപലപിച്ചുകൊണ്ട് ഐഎംഎ വെള്ളിയാഴ്ച മുതൽ രാജ്യവ്യാപകമായി നാല് ദിവസത്തെ പ്രതിഷേധപ്രകടനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, ആശുപത്രികളിലും ആരോഗ്യപരിപാലനരംഗത്തും ജോലിചെയ്യുന്ന തൊഴിലാളികൾക്കെതിരായ അതിക്രമങ്ങൾ പരിശോധിക്കാൻ കേന്ദ്ര നിയമം നടപ്പാക്കണമെന്നത് കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിയിരിക്കുകയാണ്. നിയനിർമ്മാണ ആവശ്യങ്ങൾ മുന്നിർത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഐഎംഎ വെള്ളിയാഴ്ച കത്തു സമർപ്പിച്ചു.
രാജ്യത്തെ മെഡിക്കൽ പ്രൊഫഷണലുകൾക്കെതിരായ ഇത്തരം അക്രമങ്ങൾ തീർത്തും നിന്ദ്യവും ആവർത്തിക്കാൻ പാടില്ലാത്തതുമാണ്, അതുകൊണ്ടുതന്നെ പ്രതിഷേധം ശനിയാഴ്ചയും ഞായറാഴ്ചയും തുടരും. ധർണ, സമാധാന മാർച്ചുകൾ എന്നിവ ഉൾപ്പെട്ട പ്രതിഷേധപ്രകടങ്ങൾക്ക് പുറമെ, തിങ്കളാഴ്ച ഡോക്ടർമാരുടെ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. അനിവാര്യ ആരോഗ്യ സേവനങ്ങൾ ഒഴിച്ചുള്ള പണിമുടക്കിൽ കുറഞ്ഞത് 3.5 ലക്ഷം ഡോക്ടർമാരാണ് രാജ്യത്തുടനീളം പങ്കുചേരുക.
ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐഎംഎ നേരത്തെ മുഴുവൻ ദിവസത്തെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നതിന് പുറമെയാണ് നാലു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധപരിപാടികൾ.
ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരായ ഏത് തരത്തിലുള്ള അക്രമവും വിപരീത ഫലമുണ്ടാക്കുന്നവയാണ്. ഇവ ആരോഗ്യസേവനദാതാക്കളുടെ, ആത്മവിശ്വാസവും ധൈര്യവും കവർന്നെടുക്കും, ആത്യന്തികമായി ഈ സാഹചര്യം രോഗികളുടെ പരിചരണത്തെയും സുരക്ഷയെയും ബാധിക്കുകയും അതിനു ദൂരവ്യാപകമായഫലങ്ങൾ ഉണ്ടാകുകയും ചെയ്യും.
ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുകയും ഉചിതമായ സുരക്ഷ ഒരുക്കുക എന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായിരിക്കണം. കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളേജിൽ അക്രമാസക്തരായ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച ഡോ. പരിഭ മുഖർജിക്കെതിരെ നടന്ന അക്രമത്തിന് സംസ്ഥാന സർക്കാർ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ടതാണ്.
ആരോഗ്യസംരക്ഷണ സ്ഥാപനങ്ങൾക്ക് എതിരായ അക്രമങ്ങൾ ലോകത്തുതന്നെ വർധിച്ചുവരുന്ന സാഹചര്യത്തിൽ അക്രമങ്ങൾക്കെതിരായ പ്രമേയം വേൾഡ് മെഡിക്കൽ അസോസിയേഷൻ നേരത്തെതന്നെ പാസാക്കിയിട്ടുണ്ട്. ഇപ്പോൾ ഈ പ്രവണതക്കെതിരായ ശക്തമായ നിയമനിർമ്മാണം നടത്തേണ്ടത് ഗവർമെന്റിന്റെ ചുമതലയാണ്.
Doctors to go on a nationwide strike on Monday in Kerala too