Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
അടുത്ത 60 വർഷത്തിനുള്ളിൽ ഗർഭാശയമുഖ കാൻസറിനെ ഇന്ത്യയിൽ നിന്നും തുടച്ചുമാറ്റാനാണ് ആരോഗ്യരംഗം ലക്ഷ്യമിടുന്നത്. നിലവിലുള്ള ഹ്യൂമൻ പാപ്പിലോമാ വൈറസ് (എച്.പി.വി.) വാക്സിൻ, ഗര്‍ഭാശയമുഖ സ്ക്രീനിങ് എന്നിവ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക വഴിയാണ്, സെർവിക്കൽ ക്യാന്‍സറിനെ ഇന്ത്യയിൽ നിന്നും തുടച്ചുനീക്കാൻ ശ്രമിക്കുന്നതെന്ന് ലാൻസെന്റ് ജേര്‍ണല്‍ റിപ്പോർട്ട് ചെയ്തു.
എന്തുകൊണ്ട് ഇന്ത്യയില്‍ HPV വാക്സിനേഷൻ?
1. ഗർഭാശയ കാൻസർ ബാധിച്ച നാലു സ്ത്രീകളിൽ ഒരാൾ ഇന്ത്യയിൽ നിന്നാണ്.
2. ഇന്ത്യയിൽ ഓരോ ഏഴു മിനിറ്റിലും ഒരു സ്ത്രീ ഗർഭാശയ കാൻസർ മൂലം മരിക്കുന്നു.
3. വർഷം തോറും 67,477 ഇന്ത്യൻ വനിതകൾ കാൻസർ പിടിപെട്ട് മരിക്കുന്നു.
4. ലോകമെമ്പാടുമുള്ള സെർവിക്കൽ ക്യാൻസർ ബാധിതരിൽ 99.7 ശതമാനം പേരിലും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) കണ്ടെത്തിയിട്ടുണ്ട്.
5. മനുഷ്യരിൽ ഏറ്റവുമധികം കാൻസറിന് കാരണമാകുന്ന ഒരു രോഗകാരിയാണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്.
6. ഇന്ത്യയിൽ സെർവിക്കൽ കാൻസറുകളുടെ 82 ശതമാനം, എച്ച്.പിവി 16 ഉം 18 ഉം വൈറസുകൾ കാരണമാണ് ഉണ്ടാകുന്നത്.
ഇന്ത്യ ഗർഭാശയ കാൻസർ വിമുക്തമാകുമോ?
2020 മുതൽ ഫലപ്രദമായ പ്രതിരോധമാർഗ്ഗങ്ങളിലൂടെ, അടുത്ത 50 വർഷത്തിനുള്ളിൽ ഇന്ത്യയിൽ മാത്രം 13.4 ദശലക്ഷം ഗർഭാശയമുഖ കാൻസർ ബാധകൾ തടയാൻ സാധിക്കുമെന്നാണ് കരുതുന്നത്.
എല്ലാ രാജ്യങ്ങളിലെയും ഗര്‍ഭാശയമുഖ ക്യാന്‍സറിന്റെ
ശരാശരി വാര്‍ഷിക നിരക്ക് നൂറ്റാണ്ടിന്റെ അവസാനത്തോടെ ലക്ഷം സ്ത്രീകളിൽ നാലുപേരില്‍ താഴെ ആകണമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്ത്യ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ വികസ്വരരാജ്യങ്ങളിൽ 2070-79 ഓടെ ഈ നിരക്ക് കൈവരിക്കാനാവുമെന്നാണ് ലാൻസെറ്റ് ഓങ്കോളജി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.
Cervical cancer is a cancer arising from the cervix. It is due to the abnormal growth of cells that have the ability to invade or spread to other parts of the body.