Posted By
ലേഖകൻ:Dr Mohammed Muneef
ഈദിന്റെ ആഘോഷങ്ങളും തിരക്കും കഴിയുന്നതേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത ദിവസം തന്നെ 69 വയസ്സ് പ്രായമുള്ള ഒരു പാർക്കിസൺ രോഗിയെ അത്യാസന്ന നിലയിൽ ഹോസ്പിറ്റലിലെ MICU ൽ പ്രവേശിപ്പിച്ചു. രാവിലെ ഒരു മാമ്പഴം കഴിച്ചതിനു ശേഷം അദ്ദേഹത്തിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു.
അബോധാവസ്ഥയിലായിരുന്ന അദേഹത്തെ അത്യാഹിത വിഭാഗത്തിൽ നിന്നും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഹൃദയമിടിപ്പ് ഇല്ലാത്തതിനെ തുടർന്ന് അദ്ദേഹത്തിന് നെഞ്ചിൽ കംപ്രഷൻ (സിപിആർ) ആവശ്യമായിരുന്നു. രോഗി അബോധാവസ്ഥയിൽ ആയിരുന്നെന്ന് മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള വേദനയുള്ള ഉത്തേജനത്തോട് പ്രതികരിക്കുന്നുമില്ലായിരുന്നു. കൃഷ്ണമണികൾ മാത്രം ഇരുവശങ്ങളിലേക്കും തുല്യമായും വെളിച്ചത്തോട് പ്രതികരിക്കുന്നുണ്ടായിരുന്നു. വെറും രണ്ടാഴ്ച മുൻപ് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നു.
നാഡിമിടിപ്പ് ഉണ്ടായിരുന്നെങ്കിലും ഇസിജിക്ക് ക്രമരഹിതമായ താളമായിരുന്നു ഉണ്ടായിരുന്നത്. രക്തസമ്മർദ്ദം 130/90 ഉം HR 110 / മിനിറ്റ് ഉം ആയിരുന്നു. എച്ച് ബി 130/90 ആയിരുന്നു. SpO2 (രക്തത്തിലെ ഓക്സിജന്റെ അളവ് അഥവാ ഓക്സിജൻ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിൻ ശതമാനമനം) 100% കൂടെ FiO2 (ഓക്സിജന്റെ ദശാംശം) 100 ഉം. വെറും രണ്ട് മൂന്ന് മണിക്കൂറുകൾക്ക് ശേഷം രക്തത്തിലെ ഓക്സിജന്റെ അളവ് 66% ആയി കുറഞ്ഞു. സ്‌റ്റേതസ്‌കോപിൽ നെഞ്ചിന്റെ ഇടതുവശത്തേക്ക് വളരെ കുറച്ചോ, അല്ലെങ്കിൽ ഒട്ടും തന്നെയോ വായു എത്താത്തത് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു. തുടർന്ന്, ET ട്യൂബിലും ഉപശ്വാസനാളികളിലും എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. എന്നിട്ടും ഒന്നും തന്നെ കണ്ടെത്താനായില്ല.
വെന്റിലേറ്റർ സജ്ജീകരണത്തിലും പരിശോധിക്കുകയും സർക്യൂട്ടുകൾ ഏതെങ്കിലും തകരാറുകളോ ചോർച്ചയോ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വെന്റിലേറ്ററിലും ഒരു തകരാറുമുണ്ടായിരുന്നില്ല. അതിനർത്ഥം രോഗിക്ക് അസുഖം മൂർച്ഛിക്കുകയാണെന്ന് തന്നെയാണ്. ഉടൻ തന്നെ നെഞ്ചിന്റെ എക്സ് റേ എടുക്കുകയും ശ്വാസകോശത്തിന്റെ ഇടതുഭാഗത്ത് മുഴുവനായും മൂടൽ ശ്രദ്ധയിൽ പെടുകയും ചെയ്തു. രാവിലെ കഴിച്ച മാമ്പഴത്തിന്റെ കഷണങ്ങൾ ശ്വാസനാളത്തിൽ കുടുങ്ങിയതായിരുന്നു മുഴുവൻ പ്രശ്നങ്ങൾക്കും കാരണം.വളരെ പെട്ടെന്ന് തന്നെ ശ്വാസനാളിക്ക് നൽകുന്ന ട്രാക്കിയൽ വാഷിലൂടെ മാമ്പഴത്തിന്റെ ഏതാനും കഷ്ണങ്ങൾ പുറത്തെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.
ഇത് തടഞ്ഞുനിർത്തിയ എയർവേ കനാലിന്റെ ക്ലിയറൻസിനു വഴിയൊരുക്കി, അങ്ങിനെ SpO2 നെ 66% ൽ നിന്ന് 100% ആക്കാൻ സാധിച്ചു. തുടക്കത്തിൽ രോഗി ശുഭലക്ഷണങ്ങൾ കാണിച്ചുവെങ്കിലും, ആശങ്ക തീർത്തും ഒഴിഞ്ഞിരുന്നില്ല . വെന്റിലേറ്ററിൽ വെച്ച് അദ്ദേഹത്തിന് നേരിടേണ്ടി വന്ന ഗുരുതരമായ സാഹചര്യങ്ങൾ മുൻനിർത്തി ആശയകുഴപ്പം നിറഞ്ഞ ആ സമയത്തും ഞങ്ങൾ ബ്രോങ്കോസ്കോപ്പിക്ക് ചെയ്യാൻ തീരുമാനിച്ചു.
SpO2 100% ഉണ്ടായിട്ടും എല്ലാ മുൻകരുതലുകളും ഉപയോഗിച്ച്, കൂടുതൽ വലിയ കഷ്ണങ്ങൾ തിരിച്ചെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. എന്നാൽ ഇപ്പോഴും ഒരു വലിയ ഒരു കഷ്ണം പിന്നിൽ തങ്ങിയിരുന്നിരുന്നു. രോഗിക്ക് ഏറ്റവും ബുന്ധിമുട്ടുണ്ടാക്കിയത് അതാണ്, അത് വലിയ ഒരു പ്രതിബന്ധം തന്നെ സൃഷ്ടിച്ചിരുന്നു.
രോഗിയുടെ ജീവൻ അപകടത്തിലായിരിക്കുന്ന ആ സമയത്ത്, ഞങ്ങൾക്ക് ചുമതല നിർവഹിക്കാൻ മറ്റൊരു ധൈര്യപൂർണമായ തീരുമാനം കൂടി എടുക്കേണ്ടിയിരുന്നിരുന്നു. ET ട്യൂബ് നീക്കം ചെയ്യാനും പിന്നീട് അകത്തു കുടുങ്ങിയ കഷ്ണത്തെ DLO സ്കോപ്പ് വഴി നീക്കം ചെയ്യാനുമുള്ള തീരുമാനമായിരുന്നു അത്. വെന്റിലേറ്റർ കൂടാതെ മറ്റ് ഓപ്ഷനുകളൊന്നും അവശേഷിക്കാതെ, രോഗിയെ ഏതു വിധേനയും രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോട് കൂടി, ഞങ്ങൾ മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു. ET ട്യൂബ് നീക്കം ചെയ്യുകയും മറുവശത്ത് വേറൊരു ET ട്യൂബ് സജ്ജീകരിക്കുകയും ചെയ്തു. ആവശ്യസാഹചര്യത്തിൽ ഉപയോഗിക്കാനായിരുന്നു അത്. ദൈവസഹായത്തോടെ, വാക്കുസക്ഷൻ വഴി ശ്വാസനാളിയിൽ കുടുങ്ങിയ അവസാന കഷ്ണത്തെ മാമ്പഴവും ഞങ്ങൾ നീക്കം ചെയ്തു.
ശ്വാസനാളി ബ്രോങ്കോസ്കോപ്പ് വഴി വീണ്ടും പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി. ഈ ദൗത്യം പൂർണ്ണമായും പൂർത്തിയാക്കാൻ മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം എടുത്തു
An Encounter with Sweet Mango Deep Inside the Airway